2011, ജൂലൈ 17, ഞായറാഴ്‌ച

രാജ്യദ്രോഹികള്‍


 ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ സംബന്ധിച്ച വാര്‍ത്തകള്‍ വന്നു കൊണ്ടേ ഇരിക്കുന്നു.അവിടെയുള്ള സ്വത്ത്-വകകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്; പക്ഷേ ആ വിവരങ്ങള്‍ വള്ളി പുള്ളി വിടാതെ പത്രങ്ങള്‍ക്ക് കൊടുക്കുന്നത് എന്തിനാണ്?അവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ ഉപകരങ്ങളുടെ വിവരങ്ങള്‍ പത്രങ്ങളില്‍ വന്നാല്‍ കേവലം 4 രൂപയ്ക്ക് ഏതൊരു ആക്രമിക്കും പദ്ധതികള്‍ തയ്യാറാക്കാം.
 
 
ചില പത്രക്കാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുക മത്രമല്ല ചെയ്യുന്നത് - അമ്പലത്തിന്റെ രൂപരേഖ (ചിത്രകാരന്റെ ഭാവനയില്‍)തയ്യാറാക്കി അതില്‍ ക്യാമറയും മറ്റു ഉപകരണങ്ങളും എവിടെയൊക്കെ ആണ്  സ്ഥാപിച്ചിട്ടുള്ളതെന്ന്  അടയാളപെടുത്തി (ഭാവന ... ഭാവന) അങ്ങ് പ്രസിദ്ധീകരിക്കും.  ഇവര്‍ക്ക് എന്തിന്റെ കേടാ ?! ഞാന്‍ ഇവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു.

ഒരു കാരണവശാലും അവിടുത്തെ വിവരങ്ങള്‍ ആര്‍ക്കും കൊടുക്കരുതെന്നും, വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ പോലും ഇവയെ ഉള്‍പെടുത്തരുതെന്നുമാണ്‌  എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നത് കൊണ്ട് പലതുണ്ട് ഗുണം. അവിടത്തെ  വിവരങ്ങള്‍ അവിടെ ചെന്നാലല്ലാതെ ലഭിക്കില്ല.മറ്റൊന്ന് അവിടെ ചെന്ന് പരിശോധിക്കുമ്പോള്‍ ഒന്നും കണ്ടില്ലെങ്കില്‍ കൂടി (യഥാര്‍ത്ഥത്തില്‍ സുരക്ഷ ഒന്നും ഇല്ലെങ്കില്‍ കൂടി) എവിടെയെങ്കിലും ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കും എന്നാ തോന്നല്‍ ഉണ്ടാകും.അജ്ഞാതമായ ഒരു പ്രദേശത്തേക്ക്  കൊള്ള നടത്താന്‍ ചെല്ലാന്‍ ആരും ധൈര്യപ്പെടില്ല.

ഇതിനെ രാജ്യത്തിന്റെ പൂര്‍വിക സ്വത്തായി   കണക്കാക്കണമെന്നും , ചെലവാക്കാതെ, അത്യന്തം ശ്രദ്ധയോട് കൂടി പരിരക്ഷിക്കണമെന്നും ആണ്  എന്റെ അഭിപ്രായം.

എന്റെ അഭിപ്രായം ആരു ചോദിച്ചു? -  അല്ലേ!

1 അഭിപ്രായം: